7 Jul 2013

മെത്തയിലട്ട

മൂപ്പെത്തുമ്പോഴുള്ള പറിച്ചുനടീലില്‍
അവള്‍ക്കു നഷ്ടമാകുന്ന നിറക്കൂട്ടുകള്‍ എണ്ണിയാലൊടുങ്ങില്ല.
രസക്കൂട്ടുകളും അങ്ങനെത്തന്നെ.....
മസാലക്കൂട്ടുകള്‍ തിളച്ചുമറിയുന്ന പുത്തന്‍കലത്തില്‍
തിങ്ങിനിറഞ്ഞുതുള്ളുന്ന മുരിങ്ങാക്കോലും വെണ്ടക്കയും
ആഢ്യഗന്ധംപരത്തി കലത്തിലെ വെള്ളിക്കരണ്ടിയില്‍
ഞെളിഞ്ഞിരുന്ന് അവളെനോക്കി കൊഞ്ഞനംകുത്തുമ്പോള്‍
മുളകുപൊടിമാത്രംതിളക്കുന്ന ഉപ്പിട്ടപുളിവെള്ളത്തില്‍ നീന്തിത്തുടിക്കുന്ന
വിരലിലെണ്ണാവുന്ന ചെറുമീനുകള്‍ ഓര്‍മ്മയുടെ ചിരട്ടത്തവിയില്‍
തപ്പിത്തടഞ്ഞു കയറി അവളെനോക്കിചോദിച്ചു
നീ ഞങ്ങളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ???????
അവളുടെ ഇഷ്ടങ്ങളും മണങ്ങളും ഇവിടെ നാറ്റങ്ങളാകുമ്പോള്‍
ഇവിടത്തെ സ്വര്‍ഗ്ഗീയസുഗന്ധങ്ങളിലവള്‍
 മൂക്കുപൊത്തി ജീവിക്കുകയല്ലെന്നാരുകണ്ടൂ???????


1 comment:

  1. കരുത്തുറ്റ വരികള്. ഗംഭീരമായിട്ടുണ്ട്.

    ReplyDelete